Posts

പട്ടുനൂൽപ്പുഴു; പച്ചയായ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ തേടി ഒരു യാത്ര.

Image
പട്ടുനൂൽപ്പുഴു; പച്ചയായ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ തേടി ഒരു യാത്ര. ജീവിതത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ വേദനയാണു നിങ്ങൾക്കു സമ്മാനിക്കുന്നുവെങ്കിൽ നിങ്ങൾ സാംസയെ ഓർക്കുക. മനസ്സിനെ ബാധിച്ച മുറിവുകളിൽ നിന്നും വ്യത്യസ്തമായൊരു ജീവിതാസ്വാദനം നിങ്ങളെ വന്നു പൊതിയും. എസ്. ഹരീഷ് എഴുതി ഡിസി ബുക്സ് പുറത്തിറക്കിയ പട്ടുനൂൽപ്പുഴു എന്ന നോവൽ വായിച്ചപ്പോൾ തോന്നിയത് അതാണ്. ജീവിതയാഥാർഥ്യങ്ങൾ അർദ്ധനഗ്നനായ് വിഹരിക്കുന്ന താളുകളിലൂടെ വായനക്കാരൻ്റെ ചിന്തകളിലേക്ക് സാംസയെന്ന പതിമൂന്നുകാരൻ ഒരു ചിങ്ങമഴ പോലെ അരിച്ചിറങ്ങുകയായിരുന്നു. ഉണ്മയുടെയും ഉറക്കത്തിൻ്റെയും ഇടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്നൊരു പുഴ പോലെ അതങ്ങനെ ഒഴുകുന്നുണ്ടായിരുന്നു. ചുറ്റുവട്ടത്തിൻ്റെ സമവാക്യങ്ങളിലൊന്നും തന്നെ ഒതുങ്ങാതെ ഒരു അദൃശ്യനായ് ആ പട്ടുനൂൽപ്പുഴുവിൻ്റെ ബാല്യം തൻ്റെ ധർമ്മബോധത്തിലേക്ക് മുഴുകുന്നുണ്ടായിരുന്നു. വ്യക്തതയ്ക്കും അവ്യക്തതയ്ക്കുമിടയിലുള്ള തൂക്കുപാലത്തിനു മുകളിൽ ആടിയുലയുന്നു വിജയനെന്ന പരാജിതൻ. സ്വപ്നങ്ങൾ സമ്മാനിച്ച മുറിവുകൾക്കരികിലൂടെ മാർദ്ദവമേറിയ നൂൽവരകൾ കെട്ട്പിണയുമ്പോഴും വിജയൻ്റെ കണ്ണുകളിൽ തെളിഞ്ഞത് ഒരു ഒറ്റയാൻ്റെ ശൗര്യമായിര...

ഏർക്കാനയിലെ മരണവംശം

Image
മേൽക്കോയ്മയുടെ കുന്തമുനകൾ നെഞ്ചുംകൂട് തകർത്തെറിഞ്ഞു കൊണ്ട് മനുഷ്യഹൃദയങ്ങളുടെ വള്ളിപ്പടർപ്പിലേക്ക് ചാട്ടുളി കണക്കെ കുത്തിയിറക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ ആചാരമല്ല. അതിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്.  കലഹമെന്ന കാലനെയും കൂടെപ്പിറപ്പായ് കൂടെ കൂട്ടി മനുഷ്യനെന്ന മറുത ഒരു മലയക്ഷിയെ പോൽ ഉറഞ്ഞാടിയപ്പോൾ മലീമസമായത് മനുഷ്യത്വം എന്ന മസ്തകക്കാമ്പായിരുന്നു. കലിയുടെ കാൽപ്പെരുമാറ്റമെന്നോണം കാമവും ക്രോധവും രണ്ടും രണ്ടല്ലാത്ത തരത്തിൽ ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുന്നു. ദൈവങ്ങൾ പോലും നാണിച്ചു പോകുന്ന തലത്തിലേക്കെത്തുന്നു, ഇരുകാലിയുടെ ഈ പ്രയാണം. പി വി ഷാജികുമാറിൻ്റെ രചനയിൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ മരണവംശം എന്ന നോവൽ, വായനക്കാരനെ കൊണ്ടെത്തിക്കുന്നത് അത്തരം മൃഗയാവിനോദങ്ങൾക്കിടയിലേക്കാണ്. പതിനെട്ടു നിറങ്ങളിലൂടെ നിറഞ്ഞാടിക്കൊണ്ട് ഏർക്കാനയിലേക്കെത്തുന്ന വംശാവലി നമ്മോടു പറഞ്ഞു തരുന്നത് മനുഷ്യനും മറ്റൊരു മൃഗമാണെന്ന അപ്രിയസത്യമായിരുന്നു. ചാവടുക്കയും പേത്താളങ്കാനവും കടന്ന് മൈത്താണിക്കാട് ചുറ്റി പാലോർപ്പുഴയെ തഴുകിയെത്തുന്ന കാറ്റ് ഏർപ്പിലേക്കും അള്ളത്തടുക്കയിലേക്കും കടക്കുമ്പോഴേക്കും ഒരു...

മുൻപേ....

മുൻപേ.... മുൻപേ തന്നെ ഒരു വലിയ മഹാമാരി മനുഷ്യനെ പിടികൂടിയിരുന്നു. കൊറോണയുടെ അധിനിവേശം തുടങ്ങും മുൻപ്.  നിപ്പയും എയ്ഡ്‌സും പ്ലേഗുമൊക്കെ വന്നടുക്കും മുൻപ്. കൃത്യമായി പറഞ്ഞാൽ... മനുഷ്യമനസ്സിൻ്റെ ഉള്ളിൽ സ്വാർത്ഥത കൊടികുത്തിയത് എന്നാണോ, അന്നു മുതൽ. ആ മഹാമാരിക്ക് ആരും തന്നെ അമിത പ്രാധാന്യം നൽകിയില്ല. ഒരു ചാനലിലും സ്ഥിരചർച്ച നടത്തിയുമില്ല.  നെടുവീർപ്പുകളിലും വായാടിത്തങ്ങളിലും ഒതുക്കി, വിസ്മൃതിയിലേക്ക് ഒഴുക്കിക്കൊണ്ടേയിരുന്നു. കാരണം.. ഒരു പ്രമുഖനും ആ മഹാമാരിക്ക് ഇരയായി മരണമടഞ്ഞില്ല. അന്നും ഇന്നും ലോകത്ത് തുടർന്നു കൊണ്ടേയിരിക്കുന്നുമുണ്ട്.. ആ മഹാമാരിയുടെ കോമരത്തുള്ളലുകൾ.  എല്ലാറ്റിനെയും പോലെ ആ മഹാമാരിയെയും നമ്മൾ പേരിട്ടു വിളിച്ചു...  മൂന്നക്ഷരങ്ങളാലൊതുക്കി... ആ പേരാണ് 'പട്ടിണി'          ✒️മർവാൻ റിയാസ്